അടുത്തിടെ നടന്ന സൈനിക പരേഡില്‍ കിം ജോങ് ഉന്നിനും ഭാര്യയ്ക്കുമൊപ്പം മകള്‍ കിം ജു എ പങ്കെടുത്തിരുന്നു. ഇത് കിമ്മിന്റെ മകളാവും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി എന്ന തരത്തിലുളള അഭ്യൂഹം ശക്തമായി.
ബുധനാഴ്ച്ച നടന്ന പരേഡില്‍ മുപ്പതിനായിരം സൈനികരാണ് അണിനിരന്നത്. ഉത്തരകൊറിയയുടെ പക്ഷമുളള ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈലുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
ഒക്ടോബര്‍ മാസം ആദ്യവാരം റിയാങ്യാങ് പ്രവിശ്യയില്‍വെച്ചാണ് വിദ്യാര്‍ത്ഥികള്‍ കൊറിയന്‍ ഡ്രാമകള്‍ കണ്ടതെന്നും നഗരമധ്യത്തില്‍ നാട്ടുകാര്‍ക്കുമുന്നില്‍വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയതെന്നും ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൗത്ത് കൊറിയയില്‍ ഉപയോഗിക്കുന്ന പേരുകളൊന്നും നോര്‍ത്ത് കൊറിയയിലെ കുട്ടികള്‍ക്ക് ഇടാനാവില്ല.
ആണവശക്തി കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും പരമാധികാരം സംരക്ഷിക്കുന്നതിനാണ്. ലോകത്തിലെ ഏറ്റവും വലിയ ശക്തിയെ സ്വന്തമാക്കുകയാണ് പരമമായ ലക്ഷ്യം'- കിം ജോങ് ഉന്‍ പറഞ്ഞു
യുഎസില്‍വരെ ആക്രമണം നടത്താന്‍ ശേഷിയുളള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഇന്നലെ ജപ്പാന്റെ അധീനതയിലുളള സമുദ്രമേഖലയില്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു
കടുത്ത പനി ബാധിച്ച് കിം ജോങ് ഉന്‍ ഗുരുതരാവസ്ഥയിലായിരുന്നു. ദക്ഷിണ കൊറിയയാണ് ഇതിനുപിന്നില്‍. അവര്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളാക്കി പറത്തിവിടുകയായിരുന്നു
രാജ്യത്തെ ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളില്‍നിന്നും പ്രതിരോധിക്കുക എന്നതാണ് ഉത്തരകൊറിയൻ ആണവ സേനയുടെ പ്രാഥമിക ദൗത്യം. വലിയ വീരവാദങ്ങള്‍ മുഴക്കുന്നതിനു മുന്‍പ് തങ്ങളുമായി മുട്ടാൻ കെൽപ്പുള്ള സെനയാണോ നിങ്ങള്‍ക്കുള്ളതെന്ന് നോക്കുന്നത് നന്നായിരിക്കുമെന്നും' കിം യോ ജോങ് പറഞ്ഞു
പ്രസ്താവന ഇരു രാജ്യങ്ങളുടെയും ബന്ധത്തെ ബാധിക്കുമെന്നും ദക്ഷിണ കൊറിയയെ തകര്‍ത്തു തരിപ്പണമാക്കുമെന്നും കിം യോ ജോങ് പറഞ്ഞു. ഉത്തരകൊറിയയിൽ ഭരണത്തിലുള്ള വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി വൈസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറാണ് കിം യോ ജോങ്. വർക്കേഴ്സ് പാർട്ടി കേന്ദ്രകമ്മിറ്റി സെക്രട്ടറിയായ പാക് ജോങ് ചോനും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
സ്‌ക്വിഡ് ഗെയിം സീരീസ് പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്ത വിദ്യാര്‍ത്ഥിക്ക് ജീവപര്യന്തം തടവും ഈ വിദ്യാര്‍ത്ഥിയോടൊപ്പം സീരീസ് കണ്ട ആറ് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചുവര്‍ഷം തടവുമാണ് വിധിച്ചിരിക്കുന്നത്
പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുമുണ്ടാകരുതെന്ന് നിരവധി തവണ അമേരിക്ക താക്കീത് നല്‍കിയിരുന്നു. എന്നാല്‍ നോര്‍ത്ത് കൊറിയയുടെ പുതിയ പരീക്ഷണം അമേരിക്കയുടെ നയപരമായ ഇടപെടലിനെ ഇല്ലാതാക്കുവാനാണ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൌസ് പ്രതിനിധി ജെൻ സാകി പറഞ്ഞു.
കടലിനു കുറുകെ 1,500 കിലോമീറ്റർ സഞ്ചാര ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ നിര്‍ണ്ണായകമായ ചുവടുവയ്പ്പാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സഹകരണം പുതിയ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഷി ജിന്‍ പിങ് ഉറപ്പ് നല്‍കിയതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയയാണ് ചൈനയുടെ പ്രധാന സഖ്യകക്ഷി. 1961ലെ ഉടമ്പടി പ്രകാരമാണിത്.
രു കിലോ വാഴപ്പഴത്തിന് 45 ഡോളര്‍ അഥവാ 3150 രൂപയായതായി എന്‍കെ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് വ്യാപനം മൂലം ഉത്തരകൊറിയയുടെ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു.
അതിര്‍ത്തികളിലെ പട്ടണങ്ങളിലും, നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പക്ഷികളെയും, മൃഗങ്ങളെയും തെരഞ്ഞുപിടിച്ച് കൊല്ലുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. അതിര്‍ക്കടുത്തുള്ള ഹെയ്സാനില്‍, പൂച്ചയെ വളര്‍ത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നതായി ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു.
അവരുടെ അഭാവം ഉത്തരകൊറിയയില്‍ കൊവിഡ് എത്രത്തോളം ഭീതിതമാണ് എന്ന ആശങ്കയാണ് ഉണ്ടാക്കിയതെങ്കില്‍, അവരുടെ തിരിച്ചുവരവ് രാജ്യം കൊവിഡിനെ അതിജീവിച്ചു തുടങ്ങി എന്നതിന്‍റെ സൂചനയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു
ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്നിന്റെ ഭാര്യയെ ഒരു വര്‍ഷമായി പൊതുവേദികളില്‍ കാണാനില്ലെന്ന് മാധ്യമങ്ങള്‍.
അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ അവതരിപ്പിച്ച് ഉത്തരകൊറിയ. ഉത്തര കൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്‍റെ സാന്നിദ്ധ്യത്തിലാണ് കൂറ്റന്‍ മിസൈല്‍ പ്രദര്‍ശനം നടന്നത്.
വടക്കന്‍ കൊറിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഭരണാധികാരി കൂടിയായ കിം ജോങ്ങ് ഉന്‍ തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ 8-ാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് കിം ജോങ്ങ് ഉന്നിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
''കഴിഞ്ഞ പഞ്ചവത്സര പദ്ധതിയനുസരിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്ത വികസന പ്രവര്‍ത്തനങ്ങളില്‍ ഏറിയ പങ്കും ഫലപ്രാപ്തിയിലെത്തിയില്ല. നമ്മുടെ ഇത്തരത്തിലുള്ള അനുഭവങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ആഴത്തിലുള്ള പരിശോധനകളും വിശകലനങ്ങളും നടക്കേണ്ടതുണ്ട്'''- കിം ജോങ്ങ് ഉന്‍
പുതുവര്‍ഷത്തില്‍ കൊറിയന്‍ ജനതയുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാനായി താന്‍ കഠിനമായി പ്രയത്‌നിക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.
കിം ജോങ് ഉന്നിനും കുടുംബത്തിനും കൊവിഡ് വാക്സിന്‍ നല്‍കി ചൈന. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യത്തെക്കുറിച്ച് ധാരാളം കിംവദന്തികളുണ്ടായിരുന്നു.
ഫാൻസി ബിയർ' എന്ന് വിളിക്കപ്പെടുന്ന റഷ്യൻ ഹാക്കര്‍മാരും 'സിങ്ക്', 'സീരിയം' എന്ന് വിളിക്കപ്പെടുന്ന ഉത്തരകൊറിയൻ ഹാക്കര്‍മാരുമാണ് സമീപകാല ഹാക്കിംഗിനു പിന്നിലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുധ പ്രദർശനവും സൈനിക പേരേഡും അതീവ രഹസ്യമായാണ് നടത്തിയത്. മാധ്യമ പ്രവർത്തകർക്ക് ഫോട്ടോ എടുക്കാനുള്ള അനുവാദം പോലും നൽകിയിരുന്നില്ല.
കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് വലിയ ആയുധ പ്രദര്‍ശനത്തിനും സൈനിക റാലിക്കും ഉത്തരകൊറിയ സജ്ജമാകുന്നത്.
രാജ്യത്തെ ആഭ്യന്തര ഐക്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം. കൂടാതെ, ആണവ നയതന്ത്ര ചര്‍ച്ചകള്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, അമേരിക്കയുടെ ശ്രദ്ധയാകർഷിക്കുക എന്ന ലക്ഷ്യവും ഈ ആയുധ പ്രദര്‍ശനത്തിന്ഉണ്ടാകുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് ദക്ഷിണ അമേരിക്കൻ കമാൻഡോ ഫോഴ്സ് പറയുന്നു.
അപകടസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താനും അവിടെയുള്ള എല്ലാ താമസക്കാരെയും ഒഴിപ്പിക്കുന്നതിനുമുള്ള പദ്ധതി ഉടൻ സംഘടിപ്പിക്കാൻ വോൺസാനിലെ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നതായ് സിൻമുൻ ദിനപത്രം പറഞ്ഞു. ഭരണകക്ഷി നൽകിയ ഉത്തരവുകൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നും അതിൽ കുറ്റപ്പെടുത്തി.
'സമ്പൂർണ്ണ അധികാരം' ഇപ്പോഴും കിമ്മില്‍ തന്നെയാണെങ്കിലും അധികാര വികേന്ദ്രീകരണം കുറച്ചെങ്കിലും നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണച്ചുമതലകളുടെ അമിതഭാരംമൂലമുള്ള സമ്മര്‍ദ്ദം കുറക്കാനുള്ള മാര്‍ഗ്ഗമായും അദ്ദേഹം ഈ നീക്കത്തെ കാണുന്നു.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര പാര്‍ട്ടി കമ്മിറ്റി കാണിച്ച ദീർഘവീക്ഷണമാണ് ഈ വിജയത്തിനു കാരണമെന്നും അയല്‍ രാജ്യങ്ങളില്‍ രോഗവ്യാപനമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലയിരിക്കണമെന്നും കിം അറിയിച്ചു .
ദക്ഷിണ കൊറിയയുമായി ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചതായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
'മാലിന്യങ്ങൾ ഡസ്റ്റ്ബിനിലേക്ക് വലിച്ചെറിയണം' എന്നാണ് അവര്‍ ഉപമിച്ചത്. ദക്ഷിണ കൊറിയൻ അധികൃതരുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കിം യോ ജോംഗ് ആവര്‍ത്തിച്ചു.
2019 ഫെബ്രുവരിയിൽ വിയറ്റ്നാമിൽ നടന്ന രണ്ടാമത്തെ ട്രംപ്-കിം ഉച്ചകോടിയിലും ആണവായുധ നിര്‍മ്മാര്‍ജ്ജനവമായി ബന്ധപ്പെട്ട് ഒരു കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. ഉത്തരകൊറിയ ആദ്യം ആണവായുധ നിര്‍മ്മാണം അവസാനിപ്പിക്കട്ടെ എന്ന് യു.എസും, യു.എസ് ആദ്യം ഉപരോധം അവസാനിപ്പിക്കട്ടെയെന്നു ഉത്തരകൊറിയയും നിലപാടെടുത്തു.
ചൊവ്വാഴ്ച ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടില്‍നിരാശയുണ്ടെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പ്രസ്താവനയാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.
ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു ദക്ഷിണ കൊറിയയുടെ പ്രതികരണം.
കിമ്മിന്റ ആരോഗ്യനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചില മാധ്യമങ്ങള്‍ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന്‍ വാര്‍ഷികാഘോഷങ്ങളില്‍ കിമ്മിന്റെ അസാന്നിധ്യം കൂടെ ശ്രദ്ധയില്‍ പെട്ടതോടെ എല്ലാവരും അന്തിമ വിധിയെഴുതി.
വെള്ളിയാഴ്ച നടന്ന ചടങ്ങിൽ കിം റിബൺ മുറിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതെന്നും ആഹ്ളാദാരവങ്ങളോടെയാണ് സദസ്സ് അദ്ദേഹത്തെ വരവേറ്റതെന്നും കെസിഎൻഎ പറയുന്നു.
കിം ജോങ് ഉന്നിനോട് അത്രയും അടുപ്പം കാത്തു സൂക്ഷിക്കുന്ന മാറ്റാരുമില്ലെന്നാണ് പുറമെയുള്ള സംസാരം. രാഷ്ട്രീയത്തില്‍ അതീവ തല്പരയും ബുദ്ധിമതിയുമായ അവള്‍ തന്‍റെ പിന്‍ഗാമിയായി വരണം എന്നായിരുന്നു അച്ഛന്‍റെ ആഗ്രഹം.
'എനിക്ക് നിങ്ങളോട് കൃത്യമായി പറയാൻ കഴിയില്ല, പക്ഷെ, എന്താണ് സംഭവമെന്ന വ്യക്തമായ ധാരണയുണ്ട്. എല്ലാം വൈകാതെ നിങ്ങളും അറിയും. അദ്ദേഹം എത്രയുംപെട്ടെന്ന് സുഖം സുഖം പ്രാപിക്കാൻ ആശംസിക്കുന്നു' എന്നാണ് കഴിഞ്ഞ ദിവസം വൈറ്റ് ഹൌസില്‍വെച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ് പറഞ്ഞത്.
ഹൃദയ ശസ്ത്രക്രിയയെത്തുടർന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചുവെന്ന് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൃദയശസ്ത്രക്രിയക്ക് ശേഷം കിം ജോങിന്റെ ആരോഗ്യനില മോശമായെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്തർദേശീയ വാർത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തി വരുന്നുണ്ട്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.
ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തിവരികയാണ്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.